പെൺപെരുമ
അമ്മയാണവൾ, ഭംഗിയിൽ വാചകക്കമ്പമേറും പ്രസംഗപീഠത്തിലായ്ത്തങ്ങവേ, വഴി ഞ്ഞീടുന്ന സ്നേഹവും!
അന്തിയാവുമ്പോൾ വീണ്ടും കരിയിലക്കുന്നിലേക്കായ് - ഒരു കൊച്ചു നൊമ്പരം തങ്ങിടുന്ന ഞരമ്പുമായ് - ബാക്കിയാം
നുള്ളു ജീവിതക്കൈപ്പിനായ് തേങ്ങു വോൾ!!
പെങ്ങളാണിവൾ, നാലു പേർ കാണവേ, കൺ തുറനീയുലകിൻ ചലനങ്ങൾ, സ്പന്ദനങ്ങൾ - അറിഞ്ഞു ദർശിക്കവേ ...
രാത്രിയിൽ.... ഇരുട്ടാകെപ്പടരുന്ന മാത്രയിൽ വിശപ്പായിപ്പടരവേ ..
നേർത്ത വേദനയായി ച്ചുരുങ്ങവേ,
ഭാര്യയാണിവൾ സ്നേഹം വിടർത്തുന്ന പൂവിൻ സൗരഭമാണിവൾ രാവിലെ...
പോരുകോഴിയാണുച്ചയ്ക്ക് ദീനമാം
രോദനങ്ങളാവേലിയേറ്റങ്ങളിൽ...
ജീവിതത്തിൻ രസച്ചരടെപ്പൊഴും
കൂട്ടുവാൻ ശ്രമിച്ചീടും മകളിവൾ!
വഴികളെല്ലാ മെഴുതിയിട്ടുത്തരം
തിരിയാതോടിത്തളർന്നു തിരിച്ചവൾ
വേറെയെന്ന വിചാരം വെടിഞ്ഞവൾ
വേതനമില്ലാ ജോലിയെടുപ്പവൾ
കാര്യകാരണബോധം തികഞ്ഞിട്ടും
കാലമേറെ പ്പിറകിലെന്നോർ
പ്പവൾ!!
ദേവിയായ് ത്തീരുമാദ്യാക്ഷരങ്ങളിൽ
വേദനയാകുമന്ത്യഘട്ടങ്ങളിൽ ...
അമ്മ, പെങ്ങൾ, സഹോദരി -എങ്കിലും
ബന്ധുവാരെന്നറിഞ്ഞുകൂടാത്തവൾ !!
No comments:
Post a Comment